Monday, May 9, 2011

ചില (പാല്‍)ചായ സല്‍ക്കാരങ്ങള്‍ !


മില്‍മ ലിറ്ററിന്, 100 രൂപ..!

പേടിക്കണ്ട ! ഇത് ഭാവിയില്‍ വരാന്‍ പോകുന്ന വിലയാണ്.

ഇന്നത്തെ പത്രത്തില്‍ പാലിനു വീണ്ടും വില കൂട്ടാന്‍ പോകുന്നു എന്നൊരു വാര്‍ത്ത കണ്ടു. അതാണീ ലേഖനത്തിനാധാരം .

പാല്‍ ചേര്‍ത്ത് ചായ കുടിയ്ക്കുന്ന രീതി തുടങ്ങിയത് ബ്രിട്ടീഷുകാരാണ്.

അതിനുമുന്‍പും പശു ഇവിടെയുണ്ടായിരുന്നു. എന്നാലിന്നേറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പാലിനെ ആശ്രയിക്കുന്നത് പാല്‍ചായ കുടിയ്ക്കാന്‍ വേണ്ടിയാണ്.

ബ്രിട്ടീഷ് ഭരണത്തിനും മുന്‍പ് , വളരെ മുന്‍പ് പുരാതന ഇന്ത്യയില്‍ ചായ കുടിക്കുന്ന ശീലം നിലവിലുണ്ടായിരുന്നു. അരുണാചല്‍ പ്രദേശിലും ബര്‍മ്മയിലും മറ്റുമായി വളര്‍ന്നിരുന്ന കാട്ടുചെടി എന്ന ലേബലില്‍ ആയിരുന്നു അന്ന് തേയിലച്ചെടികള്‍ . പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇവിടുത്തുകാര്‍ തേയിലച്ചെടികളുപയോഗിച്ച് ഒരുതരം പാനീയം കുടിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് അതിനു പേര്, കട്ടനെന്നായി.

ബ്രിട്ടീഷുകാര്‍ വന്നതോടുകൂടി തേയില വ്യാപകമായി ഇന്ത്യയില്‍ ഉത്പാദിപ്പിച്ചുതുടങ്ങി. ചായ കുടിക്കുന്ന ശീലം അവര്‍ക്കുണ്ടായിരുന്നിരിക്കണം . ഇന്ത്യയില്‍ നിന്നും ഉടനെയൊന്നും പോകില്ല എന്നുറപ്പുമുണ്ടായിരുന്നതുകൊണ്ടാവും വന്‍തോതില്‍ തേയിലച്ചെടി ആസ്സാമില്‍ കൃഷി ചെയ്തത്.

കാലാന്തരത്തില്‍ അവരുടെ ആശ്രിതരായിക്കഴിഞ്ഞ ഇന്ത്യക്കാരും ചായ കുടിയ്ക്കുന്നത് ശീലമാക്കി.

പതിനേഴാം നൂറ്റാണ്ടില്‍ ഈ ചായയോടൊപ്പം പാല്‍ കൂടി ചേര്‍ക്കുന്നൊരു പരിപാടി യൂറോപ്പില്‍ നിലവില്‍ വന്നു. അതിനുകാരണം അന്ന് അവിടെ വ്യാപകമായി പശുവും മറ്റ് ക്ഷീരോല്‍പ്പാദനജീവികളും വ്യാപകമായി ഉണ്ടായിരുന്നു എന്നതുകൊണ്ട് മാത്രമാണ്. ആ ശീലം അവിടെ തുടങ്ങി, അവിടുത്തുകാരായ ബ്രിട്ടീഷുകാര്‍ വഴി ഇന്ത്യയിലും വന്നു. ഇതാണ്, പാല്‍ചായയുടെ ഇന്ത്യന്‍ ചരിത്രം .

ഇനി ഇതൊരു അത്യാവശ്യമായിരുന്നോ എന്നുള്ളത്. ഒരിക്കലും അല്ല എന്ന് ഞാന്‍ പറയും . ഇത് കൊളോണിയല്‍ ഭരണത്തിന്റെ ആശ്രിതര്‍ വഴി സാധാരണാ ജനങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രം മനപ്പൂര്‍വ്വം പ്രചരിപ്പിച്ച ഒരു ശീലമാണ്. ഇതിന്റെ രുചി സാധാരണക്കാരായ ഭാരതീയര്‍ക്ക് പുതുമയുള്ളതായിരുന്നതുകൊണ്ട് 'ബലേ ഭേഷ്' പറഞ്ഞ് രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. അതുവരെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യത്തിനായി മാത്രം വെള്ളം ചേര്‍ക്കാതെ കുടിച്ചിരുന്ന പാല്‍ പിന്നീട് ചായയോടൊപ്പവും ചേര്‍ത്തുപയോഗിക്കാന്‍ തുടങ്ങി.

ഇതൊരിക്കലും തെറ്റല്ല. അന്നത്തെ സമൂഹത്തിന്റെ ജീവിത രീതി അങ്ങനെയായിരുന്നു. എല്ലാപേരുടെയും വീട്ടില്‍ പശുവോ ആടോ എരുമയോ കാണും . പാല്‍ ആവശ്യം പോലെ. അപ്പൊ രണ്ട് നേരമല്ല, നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പാല്‍ ചായ കുടിയ്ക്കാം !

പിന്നീട് ജീവിത സാഹചര്യം മാറി. പശുവിനെ വളര്‍ത്തിയിരുന്നവര്‍ സ്ഥലപരിമിതിയുടെയും സൌകര്യങ്ങളുടെയും പേരില്‍ അത് ഉപേക്ഷിച്ചു. പരമ്പരാഗത ക്ഷീരോത്പാദകരില്‍ പലരും മറ്റു തൊഴിലുകള്‍ ചെയ്തുതുടങ്ങി. പിന്നീട് വന്ന തലമുറയ്ക്ക് പാലുത്പാദനം കുറച്ചിലായും പാലുപയോഗം അഭിമാനമായും തോന്നി. അവിടെയാണ്, മില്‍മ എന്ന കമ്പനി കേരളത്തില്‍ അവതരിക്കുന്നത് !

1980 - ഇല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിങ്ങ് ഫെഡെറേഷന്‍ (മില്‍മ) പ്രവര്‍ത്തനമാരംഭിക്കുന്നു. 1963 മുതലേ മലയാളികളുടെ പാലിനോടുള്ള അഭിനിവേസം മുതലെടുക്കാനുള്ള പരിപാടിയുണ്ടായിരുന്നെങ്കിലും അത് പ്രാവര്‍ത്തികമാകാന്‍ നീണ്ട 17 വര്‍ഷം വേണ്ടി വന്നു.

മില്‍മ ആദ്യകാലത്ത് അസംഘടിതരായിരുന്ന ക്ഷീരോല്‍പ്പാദകകര്‍ഷകരെ സംഘടിപ്പിച്ച് യൂണിയനുകളുണ്ടാക്കി. ഓരോ യൂണിയനുകള്‍ക്കും ഓരോ മില്‍മാ സൊസൈറ്റികളുണ്ടാക്കി. കര്‍ഷകര്‍ പശുവില്‍ നിന്നും പാലൂറ്റി സൊസൈറ്റികളില്‍ എത്തിച്ചാല്‍ ഒരു തുച്ചമായ തുക കര്‍ഷകര്‍ക്ക് കൊടുക്കും . കിട്ടുന്ന പാല്‍ കവറിലാക്കി വില്‍ക്കുക വഴി തുച്ചമല്ലാത്ത ലാഭം മില്‍മയ്ക്കും കിട്ടും . ഇതായിരുന്നു മില്‍മയുടെ ആദ്യകാല പ്രവര്‍ത്തനം .

കവര്‍ പാല്‍ വിറ്റ് ലാഭം കൊയ്യുന്നത് കൂടാതെ പാലില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന പാലിതര ഉത്‌പന്നങ്ങള്‍ക്ക് പുറമെ നെയ്യ്, വെണ്ണ, തൈര്, മോര്, പേട, പലതരം ഐസ് ക്രീമുകളും കാലാന്തരേ മില്‍മ എന്ന 'മാര്‍ക്കറ്റിങ്ങ്' കമ്പനി ഉത്പാദിപ്പിച്ചു. അതില്‍ നിന്നും ലാഭം കൊയ്തു. ഈ ലാഭത്തിന്റെ വിഹിതം കര്‍ഷകരില്‍ എത്തിയില്ല. മറിച്ച് അത് ഗവണ്‍മെന്റിനുപോയി. ചുരുക്കത്തില്‍ പാല്‍ കര്‍ഷകരില്‍ നിന്നും വാങ്ങി കവറിലാക്കി മറിച്ച് വില്‍ക്കുന്നതില്‍ നിന്നും മില്‍മ എന്ന മാര്‍ക്കറ്റിങ്ങ് കമ്പനിയ്ക്ക് ലാഭം പലരീതിയിലാണ്.

നല്ലത്. ലിറ്ററിന്, രണ്ട് രൂപയ്ക്ക് തുടങ്ങിയ കച്ചവടത്തില്‍ നിന്നും അവര്‍ ഇത്രയും ലാഭമുണ്ടാക്കുന്നതില്‍ ആര്‍ക്കും ഒരു വിരോധം വരാന്‍ ഇടയില്ല. കാരണം ഇത് സര്‍ക്കാര്‍ കമ്പനിയാണ്. കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് മില്‍മയ്ക്ക് എന്ന് മനസ്സിലായോ അന്ന് തുടങ്ങി കല്ലുകടി. അവര്‍ വിലകൂട്ടി. വര്‍ഷാവര്‍ഷം നടന്ന വിലകൂട്ടല്‍ പരിപാടി ഇത്രേടം വന്ന് നില്‍ക്കുമ്പോള്‍ ലിറ്ററിനു വില,

നല്ലത്. ലിറ്ററിന്, രണ്ട് രൂപയ്ക്ക് തുടങ്ങിയ കച്ചവടത്തില്‍ നിന്നും അവര്‍ ഇത്രയും ലാഭമുണ്ടാക്കുന്നതില്‍ ആര്‍ക്കും ഒരു വിരോധം വരാന്‍ ഇടയില്ല. കാരണം ഇത് സര്‍ക്കാര്‍ കമ്പനിയാണ്. കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് മില്‍മയ്ക്ക് എന്ന് മനസ്സിലായോ അന്ന് തുടങ്ങി കല്ലുകടി. അവര്‍ വിലകൂട്ടി. വര്‍ഷാവര്‍ഷം നടന്ന വിലകൂട്ടല്‍ പരിപാടി ഇത്രേടം വന്ന് നില്‍ക്കുമ്പോള്‍ ലിറ്ററിനു വില, 22 രൂപയായി. (മില്‍മയുടെ മറ്റ് ഉല്‍പന്നങ്ങളുടെ വില എഴുതി വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല).ഇന്നത്തെ ഒരു പ്രസ്ഥാവന പ്രാവര്‍ത്തികമായാല്‍ ലിറ്ററിനു 5 രൂപ കൂടി 27 ആകും .

പശുവില്ലാത്ത പണക്കാരന്, ഇതൊരു വിലയേ അല്ല. പക്ഷെ പശുവില്ലാത്ത പാവപ്പെട്ടവനും മധ്യവര്‍ത്തികുടുംബത്തിനും ഇതൊരു വില തന്നെയാണ്. ദുരഭിമാനം ആവശ്യത്തിലും കൂടുതലുള്ള മലയാളികള്‍ പട്ടിണി കിടക്കും , എങ്കിലും അവന് രാവിലെയും വൈകിട്ടും ഓരോ പാല്‍ ചായ കുടിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ വല്ലാത്ത നഷ്ടബോധമാണ്. ഇല്ലാത്ത കാശുണ്ടാക്കി പാല്‍ വാങ്ങും .

അതായത്, ദേശീയ ക്ഷീരോല്‍പ്പാദന ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന മില്‍മ എന്ന 'മാര്‍ക്കറ്റിങ്ങ്' കമ്പനി അവരുല്‍പ്പാദിപ്പിക്കാത്ത പാലിന്, അവര്‍ തന്നെ വില കൂട്ടുന്നു. അത് സഹിക്കേണ്ടി വരുന്നത് ജനങ്ങളും .

ഇനി പറയാന്‍ പോകുന്നത് ഇന്റര്‍നെറ്റില്‍ മിക്കവരും ശ്രദ്ധിച്ചതോ ശ്രദ്ധിക്കാത്തതോ ആയ ഒരു താരതമ്യപഠനത്തെക്കുറിച്ചാണ്.

കട്ടന്‍ ചായ കുടിക്കുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ടെന്ന് താരതമ്യപഠനങ്ങള്‍ തെളിയിക്കുന്നു.

1. ഉയര്‍ന്ന പ്രതിരോധശേഷി

2. കാന്‍സര്‍ പ്രതിരോധിക്കാന്‍ നല്ലത്

3. യൌവ്വനയുക്തമായ ചര്‍മ്മം

4. കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കും

ഇത്രയും കട്ടനടിക്കുന്നതുകൊണ്ടുള്ള ഉപയോഗങ്ങളാണ്. ഇതില്‍ പാല്‍ ചേര്‍ത്താല്‍ ഈ പറയുന്ന ഗുണങ്ങള്‍ കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.

ചുരുക്കത്തില്‍ പാല്‍ചായ കുടിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠമാണ്, കട്ടനടിക്കുന്നത്.

പാല്‍ചായ ഉപേക്ഷിച്ചാല്‍ കാശും ലാഭം ആരോഗ്യവും മെച്ചം . എന്നാലിത് നടക്കണമെങ്കില്‍ മലയാളികളുടെ ദുരഭിമാനം മാറണം . എനിതിന്, നമ്മള്‍ കഷ്ടപ്പെടുന്ന കാശ് വല്ലവനും കൊടുക്കണം . മില്‍മയ്ക്ക് ലാഭമുണ്ടാക്കുകയല്ല നമ്മുടെ ജീവിതലക്ഷ്യം . കര്‍ഷകരുടെ ലാഭത്തിന്റെ കണക്കാണു വിലകൂട്ടലിനാധാരമെങ്കില്‍ കര്‍ഷകര്‍ പഴയ രീതിയിലുള്ള പാല്‍ വിതരണത്തിലേയ്ക്ക് പോകുന്നതാണു നല്ലത്. അതായത് വീടുകള്‍ വഴി പാല്‍ വിതരണം നടത്തുക.അവര്‍ക്ക് ന്യായമായ വിലയും കിട്ടും . മില്‍മ എത്ര രൂപ ലാഭമുണ്ടാക്കുന്നു എന്ന് നമുക്കറിയില്ല. എന്തായാലും ഉണ്ടാക്കുന്ന ലാഭത്തിന്റെ തുച്ചമായ സംഖ്യ മാത്രമേ കര്‍ഷകര്‍ക്ക് കിട്ടു എന്ന നിലയ്ക്ക് പഴയ രീതി തന്നെയാണവര്‍ക്ക് നല്ലത്.

അതുകൊണ്ട് പറ്റുമെങ്കില്‍ പാല്‍ചായ കുടിക്കുന്നത് നിര്‍ത്തുക. കാലത്തിനനുസരിച്ച് ശീലങ്ങള്‍ മാറ്റിയില്ലെങ്കില്‍ പിന്നെ ഒരേ ഒരു വഴി നിലവിളിയാണ്!

2 comments:

  1. ഞാന്‍ കട്ടനടി തുടങ്ങി- ഇതാ ഇപ്പൊ മുതല്‍

    ReplyDelete
  2. എന്റെ വീട്ടില്‍ പണ്ട് മുതല്‍ പാല്‍ തനിയെയാണ് കുടിച്ചിരുന്നത്‌. ചായ എന്നാല്‍ കട്ടന്‍ ചായ ആയിരുന്നു . വീട്ടില്‍ 2 പശു എപ്പോഴും ഉണ്ടായിരുന്നു. ഇവിടെ ശ്രി ലങ്കയില്‍ എവിടെയും കട്ടന്‍ ചായ കിട്ടും. പഴയ സിനിമ യിലാണ് ദാരിദ്രം കാണിക്കാന്‍ പാല്കാരന് പൈസ കൊടുത്തിട്ടില എന്ന് പറഞ്ഞു കേട്ടിട്ടുള്ളത്

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...