Tuesday, July 12, 2011

നമ്മുടേത് ആര്യസംസ്കാരമല്ല

ആര്യസംസ്കാരമാണ്, നമ്മുടേതെന്ന തെറ്റിദ്ധാരണ എനിക്ക് മാറി :)

ആദ്യകാല ഇന്‍ഡോളജിസ്റ്റുകളെ സംബന്ധിച്ച് വേദങ്ങളും വേദസംസ്കാരവും അന്ധവിശ്വാസങ്ങള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ അവര്‍ അതിനെ നിയന്ത്രിച്ച് അതിന്റെ അനുയായികളെ പരിവര്‍ത്തനം ചെയ്യാനാഗ്രഹിച്ചു.

മാക്സ് മുള്ളര്‍ എന്ന പ്രശസ്തനായ ഇന്‍ഡോളജിസ്റ്റ് പറഞ്ഞത് 'വേദങ്ങള്‍ പ്രാകൃതവും അപരിഷ്കൃതവുമാണ്. അതിനാല്‍ ഭാരതത്തിനെ വിദ്യാഭ്യാസപരമായി ഒരിക്കല്‍ കൂടി കീഴടക്കണം ' എന്നാണ്.

തോമസ് മക്കലേ ആണിന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഭാവനയില്‍ ഉണ്ടായിരുന്നത് മറ്റൊന്നായിരുന്നു. ചോരയിലും നിറത്തിലും ഭാരതീയനും അഭിരുചിയിലും അഭിപ്രായങ്ങളിലും സന്‍മാര്‍ഗികതയിലും ബുദ്ധിയിലും ഇംഗ്ലീഷുമായ ഒരു ജനത !

ഇങ്ങനെ എണ്ണിയാലൊടുക്കാത്ത അഭിപ്രായങ്ങള്‍ ഈ ഇന്‍ഡോളജിസ്റ്റുകള്‍ നമ്മുടെ വേദസംസ്കാരത്തെ കുറിച്ച് പറഞ്ഞിരുന്നു.

ഇവരാണ്, ആര്യന്‍മാരുടെ കടന്നുകയറ്റം കൊണ്ടുവന്നത്. (നമ്മുടെ സംസ്കാരം ആര്യസംസ്കാരമാണെന്ന് വരുത്തി തീര്‍ക്കുക). ആംഗലേയ വിദ്യാഭ്യാസമാണേറ്റവും വലുതെന്നവര്‍ പ്രചരിപ്പിച്ചു. സംസ്കൃതകൃതികളെ അവര്‍ തെറ്റായി തര്‍ജ്ജിമ ചെയ്ത് പ്രചരിപ്പിച്ചു. അങ്ങനെ ഒരു ഭാരതീയന്, അവന്റെ സംസ്കാരത്തെക്കുറിച്ച് തന്നെ നാണം തോന്നുന്ന ഒരു അവസ്ത്ഥയില്‍ എത്തിച്ചു.

എന്നാല്‍ അനേകം ചരിത്രകാരന്‍മാര്‍ അവരുടെ കണ്ടുപിടുത്തങ്ങളുടെയും വിശകലനങ്ങളുടെയും ബലത്തില്‍ ഈ ആര്യകടന്നുകയറ്റത്തെ ചോദ്യം ചെയ്തു. ഇന്നും ആര്യസംസ്കാരമാണ്, നമ്മള്‍ പിന്തുടരുന്നതെന്ന് നമ്മള്‍ വിശ്വസിക്കുന്നത് മുന്‍പ് പറഞ്ഞ 'മഹാന്‍മാര്‍ ' തുടങ്ങിവച്ച വിദ്യാഭ്യാസസമ്പ്രദായത്തിലൂടെയാണ്. സത്യം മറിച്ചാണ്. അതായത്, ആര്യസംസ്കാരം എന്നത് ഒരു ഭാവന മാത്രമാണ്. ഭാരതത്തിലുണ്ടായിരുന്നത് ദ്രാവിഡസംസ്കാരമാണ്.

ആര്യന്‍മാരുടെ അധിനിവേശസിദ്ധാന്തം പറയുന്നത് ,

1. ആര്യന്‍മാര്‍ ഭാരതത്തില്‍ 1500-നും 1200-നും (ബി സി) ഇടയ്ക്ക് പ്രവേശിച്ചു.

2. അവര്‍ തദ്ദേശസംസ്കാരമായിരുന്ന ദ്രാവിഡ സംസ്കാരത്തെ അംഗബലം കൊണ്ടും ആയുധബലം കൊണ്ടും കീഴടക്കി.

3. അവര്‍ അവരുടെ വേദികസംകാരവും സാഹിത്യവും ഇവിടേയ്ക്ക് കൊണ്ടുവന്നു.

എന്നാല്‍ രസം ഇതല്ല. ആര്യന്‍മാരുടെ അധിനിവേശസിദ്ധാന്തത്തില്‍ പറയുന്നതനുസരിച്ച് ഭാരതത്തില്‍ വേദികസംസ്കാരമേ ഉണ്ടായിരുന്നില്ല ! അതായത് നമുക്കുള്ളതൊക്കെ വന്നത് വിദേശമണ്ണില്‍ നിന്നാണ്!

ഇനി ആര്യ അധിനിവേശസിദ്ധാന്തം ഉയര്‍ത്തുന്ന ഒരു ആശയക്കുഴപ്പം , ഒരു വശത്ത് നമുക്ക് ചരിത്രപരമായ കണ്ടിപ്ടുത്തങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത വേദങ്ങളും മറുവശത്ത് 2500-ഓളം ചരിത്രപരമായ തെളിവുകളുള്ള സിന്ധു നദീ തട സംസ്കാരവും !

തെറ്റിദ്ധരിപ്പിക്കപ്പെടാത്ത ഒരു ചരിത്രകാരന്‍ അവന്റെ സാമാന്യബുദ്ധിവച്ച് എത്തുന്ന നിഗമനം ഇതായിരിക്കും , 'വേദികസംസ്കാരവും സിന്ധൂ നദീ തട സംസ്കാരവും ഒരേ സംസ്കാരം തന്നെയാണ്'. അതായത് ആര്യന്‍മാര്‍ കൊണ്ടുവന്നതല്ല ഈ സംസ്കാരം . ഇവിടെ ഉണ്ടായിരുന്നത് തന്നെയാണ്.

ആര്യന്‍ സിദ്ധാന്തത്തെ എതിര്‍ക്കുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്,

1. വേദങ്ങള്‍ ആര്യന്‍മാരാണിവിടെ കൊണ്ടുവന്നതെങ്കില്‍ വേദങ്ങളില്‍ ആര്യന്‍മാരുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് പറയേണ്ടതാണ്. എന്നാല്‍ അവയില്‍ ആര്യന്‍മാരുടെ ഭൂമിയെക്കുറിച്ചൊന്നും തന്നെ പ്രതിപാദിക്കുന്നില്ല എന്ന് മാത്രമല്ല, വേദങ്ങളില്‍ പറയുന്നത് സരസ്വതി, സിന്ധു നദികളെക്കുറിച്ചും മറ്റു സ്ഥലങ്ങളെക്കുറിച്ചുമാണ്.

2. സരസ്വതി നദിയുടെ മടിത്തറ്റില്‍ നിന്ന് ഈ അടുത്തിടെ കണ്ടിപിടിക്കപ്പെട്ടതുള്പ്പടെ 2500-ഓളം ചരിത്രപരമായ തെളിവുകള്‍ ഹാരപ്പന്‍ സംസ്കാരം മുതലിന്നുവരെയുള്ള വേദിക സംസ്കാരത്തിന്റെ തുടര്‍ച്ചയ്ക്കായി ചൂണ്ടിക്കാണിക്കുന്നു. അതായത് സരസ്വതി നദീതടത്തില്‍ നിന്നാണീ തെളിവുകള്‍ കിട്ടിയത് എന്നതിനര്‍ത്ഥം ഇത് നമ്മുടെ സ്വന്തമാണെന്നത് തന്നെയാണ്.

3. സരസ്വതി നദീതടത്തില്‍ നിന്ന് കിട്ടിയ തെളിവുകള്‍ 1900 ബി സിയിലേതാണ്. ഈ ഡേറ്റ് വളരെ പ്രാധാന്യമുള്ളതാണ്. ആ തെളിവുകളില്‍ നടത്തിയ തുടര്‍പഠനങ്ങള്‍ തെളിയിക്കുന്നത് വേദങ്ങള്‍ 3000 ബി സി ക്കുമുന്നെ തന്നെ രചിക്കപെട്ടവയെന്നാണ്.


4. തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിനു വേണ്ടിയാണ്, വേദങ്ങളുടെ ഉത്ഭവം 1500 ബി സിക്ക് അടുത്താണെന്ന് മുകളിലെ 'മഹാന്‍മാര്‍ ' പറഞ്ഞത്. ആ സമയത്തായിരുന്നല്ലൊ അവര്‍ പറഞ്ഞ ആര്യന്‍മാര്‍ വന്നത് !

ആര്യസിദ്ധാന്തത്തിന്റെ ഉപന്‍ഞാതാവായിരുന്ന മാക്സ് മുള്ളര്‍ അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടു മുന്‍പ് പുറത്തിറക്കിയ പുസ്തകത്തില്‍ പറയുന്നുണ്ട്, ' വേദങ്ങള്‍ ഇനി 1500-ലോ 1500 ബി സിയിലോ ഉണ്ടായി എന്നിരുന്നാലും അവയ്ക്ക് മഹത്തായ സ്ഥാനമുണ്ട് ' എന്നാണ്.

വേദികസംസ്കാരം ഭാരതത്തില്‍ തനിയെ ഉണ്ടായതാണ്. :

അതായത് ഒരു പ്രത്യേക ജീവിത രീതി പിന്തുടരുന്ന ഒരു സ്ഥലത്ത് ഉണ്ടാകുന്ന മഹത്തായ അറിവുകള്‍ ആണു വേദങ്ങള്‍ എന്ന്. സത്യവും ധര്‍മ്മവും പാലിച്ചിരുന്ന, ഹിന്ദുക്കള്‍ ജീവിച്ചിരുന്ന ഭാരതത്തില്‍ അല്ലാതെ മറ്റെവിടെ ഉണ്ടാകാനാണിത്.

വേദികസംസ്കാരത്തിന്റെ തുടര്‍ച്ച മാത്രമാണ്, ലോകത്തേറ്റവും പഴക്കം ചെന്ന ഹാരപ്പന്‍ സംസ്കാരം എന്ന് തെളിയിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചരിത്രപരമായ് തെളിവുകള്‍ മതി.



ഹാരപ്പന്‍ സംസ്കാരത്തില്‍ ഉപയോഗിച്ചിരുന്ന എഴുത്തുകളും ചിഹ്നങ്ങളും വേദികമായിരുന്നു. ഓം , ആലില, സ്വസ്തിക ഇതെല്ലാം വേദികങ്ങളാണ്. ഇത് മൂന്നും നമ്മുടെ വേദങ്ങളില്‍ ധാരാളമായി പരാമര്‍ശിച്ചിട്ടുണ്ട്.

അധികമായി കിട്ടിയ തെളിവുകളില്‍ ഒന്നാണ്, നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ പ്രതിമ. ആ പ്രതിമയില്‍ കാണുന്ന കൈവളകളുടെ തുടര്‍ച്ചയാണ്, ഉത്തരേന്ത്യന്‍ സ്ത്രീകളിന്നും ധരിക്കുന്നത്.


(മധ്യത്തിലുള്ളത് ഹാരപ്പന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു അസ്ത്ഥികൂടം )

മൂന്നുകല്ലുകളുള്ള ശിവലിംഗം ഹാരപ്പന്‍ സംസ്കാരത്തിലുണ്ടായിരുന്നു എന്ന് എം എസ് വാട്ട്‌സ് 1940-ല്‍ കണ്ടെത്തിയിരുന്നു. ഇതേ ശിവലിംഗം യജുര്‍വേദത്തിലെ മഹാ നാരായണോപനിഷത്തില്‍ പ്രതിപാതിക്കപ്പെട്ടിട്ടുണ്ട്.

ഇന്‍ഡോളജിസ്റ്റുകള്‍ ഉള്‍പ്പെടുന്ന പാശ്‌ചാത്യരെ തീരെ കൊച്ചാക്കുന്ന അറിവുകള്‍ അടങ്ങിയ ഒരു സംസ്കാരം ആയിരുന്നു വേദികസംസ്കാരം . അതുകോണ്ടാണവര്‍ക്ക് അസഹിഷ്ണുതയുണ്ടായതും ആര്യന്‍ സിദ്ധാന്തം കൊണ്ടുവന്നതും . 

ആധുനിക ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് വേദികസംസ്കാരം ആദികാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്നാണ്.

സരസ്വതി നദി 1900 ബി സി -ഓടുകൂടി വറ്റി വരണ്ടു. എന്നാലിതേ സരസ്വതി നദിയുടെ ഉത്ഭവവും സമാപനവും ഋഗ്‌വേദത്തില്‍ പറയുന്നുണ്ട്. ഹിമാലയത്തില്‍ നിന്ന് തുടങ്ങി അറബിക്കടലില്‍ അവസാനിക്കുന്നു എന്ന്. താഴെ സരസ്വതി നദിയുടെ ഉപഗ്രഹ ചിത്രങ്ങള്‍ കൊടുക്കുന്നു.


                                                                                                                            

(ചിത്രത്തില്‍ കാണുന്ന ഒരു ചെറിയ നീല വരയാണ്, സരസ്വതി നദി)


സുഹൃത്തുക്കളെ ഇനിയും ഒരുപാട്, തെളിവുകളുണ്ട്. അവയെല്ലാം നിരത്തി വലിയ ആളാകാനല്ല, മറിച്ച് ആര്യസംസ്കാരം അല്ല നമ്മുടെ സംസ്കാരമെന്നും വേദികസംസ്കാരമാണ്, നമ്മുടേതെന്നും തെളിയിക്കാനാണിവിടെ ശ്രമിച്ചിരിക്കുന്നത്.

എവിടെയാണ്, നമ്മള്‍ ചതിക്കപ്പെട്ടത്? ആദ്യം ഇന്‍ഡോളജിസ്റ്റുകളിലൂടെ. പിന്നെ അവര്‍ കൊണ്ടുവന്ന വിദ്യാഭ്യാസത്തിലൂടെ. ആ തെറ്റുകള്‍ നമ്മളിലൂടെ ആവര്‍ത്തിക്കപ്പെടുന്നു.

നിങ്ങളുടെ കുട്ടികള്‍ക്ക് ആര്യസംസ്കാരമാണ്, നമ്മുടേതെന്ന് പഠിച്ച് എഴുതിയാലെ മാര്‍ക്ക് കിട്ടു. അവര്‍ പഠിക്കട്ടെ. എന്നാല്‍ ഇതിനെ കുറിച്ചറിയാവുന്നവര്‍ പറഞ്ഞുകൊടുക്കണം . മാര്‍ക്കിനുവേണ്ടി പഠിക്കാം , പക്ഷെ സത്യം മറിച്ചാണെന്ന്.

എങ്കിലേ അവര്‍ക്ക് അവരുടെ സംസ്കാരം ആരും ദാനം തന്നതല്ല എന്ന് മനസ്സിലാകു. എങ്കിലേ അതിനോടവര്‍ക്ക് സ്നേഹമുണ്ടാകു.

((അന്വേഷിച്ചറിഞ്ഞ അറിവാണ്. തിരുത്തുകള്‍ സ്വീകാര്യം) )



3 comments:

  1. ദ്രാവിഢ ഭാഷാ കുടുംബത്തില്‍ പെട്ട തമിഴ്, മലയാളം, തെലുങ്ക്, കന്നട, കൊടഗു, തുളു തുടങ്ങിവയുടെ ഭാഷാ ഘടനയും സമവാക്യങ്ങളും അവ, ഇന്‍ഡോ ആര്യന്‍ ഭാഷകളായ സംസ്കൃതം- ഹിന്ദി ഇവയുമായി എല്ലാ അര്‍ത്ഥത്തിലും പുലര്‍ത്തുന്ന അജഗജാന്തര വ്യത്യാസവും മാത്രം മതി ദ്രാവിഡര്‍ ഇന്ത്യയുടെ തനതു ജനതയായിരുന്നെന്നും ആര്യന്മാര്‍ വരത്തനമാരാണെന്നും ചിന്തിക്കാന്‍. കൂടാതെ നരവംശശാസ്ത്രപരമായി ഉത്തരേന്ത്യക്കാരും ദ്രാവിഢരും തമ്മിലുള്ള വ്യത്യാസവും അങ്ങിനെ തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നല്ല ലേഖനം. കൂടുതല്‍ അറിവുകള്‍ പകര്‍ന്നു കിട്ടി, നന്ദി.

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...