Wednesday, May 4, 2011

പണത്തിന്റെ നിറം

പണത്തിന്റെ നിറമെന്താണ്‌? ഈ ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ ബുദ്ധിജീവികളുടെ ഭാഷയില്‍ പറയാവുന്ന ഒരുത്തരം പച്ചയെന്നാണ്‌.ഇന്നതിന്‌, വേറൊരു നിറം കൂടി വന്നിരിക്കുന്നു, കറുപ്പ്‌. അല്ലെങ്കില്‍ ബ്ലാക്ക്‌ മണി.

പണ്ട്‌ ഞാനും അന്തം വിട്ടിരുന്നിട്ടുണ്ട്‌, ‘ഇതെന്താ ഈ ബ്ലാക്ക്‌ മണി എന്നൊക്കെ പറഞ്ഞാല്‍ ? ഇതിനിത്ര മാത്രം പ്രാധാന്യമെന്താണ്‌? എന്തിനീ പത്രക്കാരും മറ്റും ഇതിനെ വിളിച്ച്‌ നിലവിളിക്കുന്നു?’ അന്ന്‌ കയ്യില്‍ ഒരു അഞ്ചിന്റെ നോട്ട്‌ കിട്ടിയാല്‍ തിരിച്ചും മറിച്ചും നോക്കും , കറുപ്പിനു വേണ്ടി!

ഞാന്‍ പറഞ്ഞുവരുന്നത്‌ നമ്മുടെ നാട്ടിലെ നടക്കുന്ന കള്ളപ്പണക്രയവിക്രയങ്ങളെ കുറിച്ചാണ്‌.

കള്ളപ്പണം ആദ്യനാളുകളില്‍ ഉണ്ടായത്‌ ഉയര്‍ന്ന ടാക്‌സ്‌ (കരം ) അടയ്‌ക്കുന്നതില്‍ നിന്നും രക്ഷനേടുക എന്നതിനുവേണ്ടിയാണ്‌. വരുമാനം ഉയരുന്തോറും ചിലവുകള്‍ കൂടും ചിലവുകള്‍ കൂടുന്തോറും നേരിട്ടോ അല്ലാതെയോ അടയ്‌ക്കേണ്ടി വരുന്ന ടാക്‌സുകളും കൂടും . അതായത്‌ ഒരുത്തനു ടാക്‌സില്‍ നിന്നും രക്ഷനേടണമെങ്കില്‍ ചിലവുകള്‍ കുറയ്‌ക്കണം.  എന്നാല്‍ ഇത്‌ പ്രായോഇകമല്ല. ചിലവുകള്‍ മനുഷ്യന്റെ താല്‍പര്യത്തിനനുസരിച്ചാണ്‌. ചിലവാക്കുകയും വേണം എന്നാല്‍ ടാക്‌സ്‌ അടയ്‌ക്കാനും വയ്യ, ഈ ഒരു ചിന്തയില്‍ നിന്നാണ്‌, കള്ളപ്പണം ഉണ്ടാകുന്നത്‌.

ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ അയാളുടെ വരവിനനുസരിച്ച്‌ കരമടയ്‌ക്കാന്‍ നിയമത്താല്‍ ബാധ്യസ്ഥനാണ്‌. ഒരാള്‍ക്ക്‌ എന്ത്‌ ജോലി എന്നതും അതിന്റെ വരുമാനം എത്ര എന്നതും ഏകദേശ ധാരണ എല്ലാവര്‍ക്കുമുണ്ട്‌. അതിനാല്‍ ഒരാള്‍ക്കധികവരുമാനമുണ്ടായാല്‍ അതിന്റെ ശ്രോതസ്സ്‌ അയാള്‍ കാണിക്കേണ്ടി വരും എന്ന്‌ മാത്രമല്ല അതിന്റെ ടാക്‌സ്‌ കൂടി അടയ്‌ക്കേണ്ടി വരുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ അധികവരുമാനക്കാര്‍ ഇന്ത്യന്‍ ബാങ്കുകളിലാണു പണം നിക്ഷേപിക്കുന്നതെങ്കില്‍ , അത്‌ ടാക്‌സ്‌ പരിധിക്കുള്ളിലാണെങ്കില്‍ അവര്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാരിനു ടാക്‌സ്‌ കൊടുക്കേണ്ടി വരും
ഇനി, സമ്പാദ്യം വിദേശബാങ്കുകളില്‍ ആണെങ്കിലോ? വിദേശബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന്‌, ഇന്ത്യന്‍ സര്‍ക്കാരിനു കരം അടയ്‌ക്കേണ്ടതില്ല. എത്ര കോടി രൂപ വേണമെങ്കിലും അവിടെ നിക്ഷേപിക്കാം . ഇത്‌ ആവശ്യാനുസരണം നാട്ടില്‍ എത്തിയ്‌ക്കാവുന്നതേയ്‌ള്ളു. അതായത്‌ വരുമാനത്തില്‍ നിന്നുള്ള കരമടയ്‌ക്കലില്‍ നിന്നും ഇത്തരം ‘അധികവരുമാനങ്ങള്‌’ ഒഴിവാക്കപ്പെടുന്നു.

അപ്പോള്‍ ഇതാണ്‌, കള്ളപ്പണം . ‘അധികം ‘ കിട്ടുന്ന പണം സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച്‌ പൂഴ്‌ത്തി വയ്‌ക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുന്ന പണത്തിനെ നമുക്ക്‌ കള്ളപ്പണമെന്ന്‌ വിളിക്കാം .

ഇനി, ഈ കള്ളപ്പണം എങ്ങനെയൊക്കെ നമ്മുടെ ഇടയില്‍ എത്താം എന്ന്‌ നോക്കാം .


ഇന്നത്തെ സാഹചര്യത്തില്‍ കള്ളപ്പണമുണ്ടാക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.

1. ധനത്തിന്റെ അധികവ്യയത്തിലുള്ള (ചിലവാക്കാനുള്ള) താല്‍പര്യം. അതായത്‌ വസ്‌തുവകകള്‍ വാങ്ങി കാശ്‌ ചിലവാക്കാനുള്ള താല്‍പര്യം

2. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യം ചെയ്യാനുള്ള താല്‍പര്യം . അതായത്‌ അധികൃതവരുമാനം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാല്‍ പെട്ടെന്ന്‌ പിടിക്കപ്പെടും . അതിനാല്‍ അനധികൃതവരുമാനം ഇതിനായി ഉപയോഗിക്കാനുള്ള താല്‍പര്യം

3. അഴിമതി ചെയ്യാനുള്ള താല്‍പര്യം

4. നിയമങ്ങള്‍ (ഇതാണാദ്യം പറഞ്ഞത്‌.ടാക്‌സ്‌ അടയ്‌ക്കേണ്ടി വരുമോ എന്ന ഭയം )

ഇന്ത്യയില്‍ കള്ളപ്പണം ഉണ്ടാകുന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കാന്‍ വലിയ പാടൊന്നുമില്ല. പ്‌ഞ്ചായത്തോഫീസില്‍ തുടങ്ങുന്ന നൂറുരൂപയുടെ കൈക്കൂലി സമ്പ്രദായം അങ്ങ്‌ തലയ്‌ക്കലെത്തുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ കാര്യസാധ്യത്തിനായി നൂറുകോടിയാക്കുന്നു. ഇത്‌ കൂടാതെ അഖിലേന്ത്യാതലത്തിലുള്ള സംഘടനകളുടെ പേരിലുള്ള പിരിവുകള്‍ . ഈ പിരിക്കുന്ന പണം സംഘടനയില്‍ എത്തിയാല്‍ അത്‌ കള്ളപ്പണമല്ല. മറിച്ച്‌ ഇത്‌ സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെ പോക്കറ്റിലേയ്‌ക്കാണു പോകുന്നതെങ്കില്‍ അയാള്‍ക്കത്‌ കള്ളപ്പണമാക്കി സൂക്ഷിക്കുകയേ നിവര്‍ത്തിയുള്ളു.

ടാക്‌സില്‍ നിന്ന്‌ രക്ഷപ്പെടാനും കൈക്കൂലിക്കാശ്‌ ഒളിപ്പിക്കാനും ഏറ്റവും നല്ല വഴി വിദേശബാങ്കുകളില്‍ നിക്ഷേപിക്കയാണ്‌. പ്രത്യേകിച്‌ സ്വിസ്‌ ബാങ്ക്‌ പോലുള്ളവയില്‍ . അങ്ങനെയുള്ള ബാങ്കുകള്‍ അവരുടെ നിക്ഷേപകരെ സംബന്ധിക്കുന്ന ഒരു വിവരവും പുറത്തുവിടില്ല. ഈ ബ്ലാക്ക്‌ മണി വെളുപ്പിക്കാന്‍ എളുപ്പമാണ്‌.

ഉദാഹരണത്തിന്‌, ഞാന്‍ ഒരു നേതാവാണെന്നും എനിക്ക്‌ സ്വിസ്‌ ബാങ്കില്‍ നിക്ഷേപമുണ്ടെന്നും കരുതുക. ഇലക്ഷനില്‍ എനിക്ക്‌ സീറ്റ്‌ കിട്ടി. എന്റെ പ്രചാരണത്തിനും അതുമല്ലെങ്കില്‍ കാശ്‌ കൊടുത്ത്‌ വോട്ട്‌ പിടിയ്‌ക്കാനും വേണ്ടി എനിക്ക്‌ ഈ കാശ്‌ നാട്ടില്‍ എത്തിക്കണം . അതിന്‌, ഞാന്‍ എന്റെ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ (ബിനാമി) അക്കൌണ്ടിലേയ്‌ക്ക്‌ ആവശ്യമുള്ള പണം സ്വിസ്‌ ബാങ്കില്‍ നിന്നും ട്രാന്‍സ്‌ഫര്‍ ചെയ്യും. ഇപ്പൊ പിടികിട്ടിയോ?

(നമ്മുടെ നാട്ടില്‍ ആര്‍ക്കും വേണ്ടാത്ത ലക്ഷക്കണക്കിനു രൂപ ഇലക്ഷന്‍ സമയത്ത്‌ പലയിടത്തുനിന്നും കണ്ടെടുത്തു. ഇതൊക്കെ ആ വകുപ്പില്‍ പെടും എന്നാണെന്റെ വിശ്വാസം )

നിക്ഷേപങ്ങളെന്നും ഒരു കരുതല്‍ ധനമാണ്‌. അങ്ങനെ തന്നെയാണ്‌, നമ്മുടെ കള്ളപ്പണക്കാരും കരുതുന്നത്‌.

ഉദാഹരണത്തിന്‌, ഞാന്‍ ഒരു എം എല്‍ എ ആണെന്ന്‌ കരുതുക. എനിക്ക്‌ ഒരു അഞ്ഞൂറുകോടി രൂപയുടെ കള്ളപ്പണം വിദേശബാങ്കിലുണ്ട്‌. ഞാന്‍ അധികാരത്തിലിരിക്കുമ്പോള്‍ ഞാനോ എന്റെ ഭാര്യയോ മക്കളോ ഇതെടുത്ത്‌ വാരിക്കോരി ചിലവാക്കിയാല്‍ ചിലപ്പൊ ഇന്‍കം ടാക്‌സിന്റെ പിടി വീഴും . കേസാവും . ഞാന്‍ ജയിലിലും പോകും ! അതുകൊണ്ട്‌ ഞാനിത്‌ എന്റെ ഭാവി തലമുറയ്‌ക്കായി കരുതുന്നു. അതായത്‌ ഞാന്‍ അധികാരത്തില്‍ നിന്നുമിറങ്ങി എന്റെ ചിത്രം വിസ്‌മരിക്കപ്പെട്ടുകഴിഞ്ഞാല്‍ എന്റെ മക്കള്‍ക്കോ മക്കളുടെ മക്കള്‍ക്കോ ഈ പണം അനസൂതം ഉപയോഗപ്പെടുത്താം .വാട്ട്‌ ആന്‍ ഐഡിയ സര്‍ ജീ!!

ഇനി എം എല്‍ എ മാത്രമായ എനിക്ക്‌ എങ്ങനെ ഇത്രയും കാശ്‌ കിട്ടുന്നു എന്ന്‌ നോക്കാം .

ടു ജി സ്‌പെക്ട്രമെന്നൊക്കെ പറഞ്ഞ്‌ തലപുണ്ണാക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇതെങ്ങനെയാണെന്ന്‌ പറയാം . സര്‍ക്കാര്‍ വക ഒരു പത്ത്‌ നില കെട്ടിടം കെട്ടണം എന്ന്‌ വയ്‌ക്കുക. ഇതിനൊരു അന്‍പത്‌ കോടി സര്‍ക്കാര്‍ ചിലവ്‌ കരുതുന്നു. എന്നാല്‍ ഒരു എം എല്‍ എ അല്ലെങ്കില്‍ മന്ത്രിയെ ഒരു കോണ്ട്രാക്‌ടര്‍ സമീപിക്കുന്നു. ടെന്‍ഡര്‍ (ലേലം ) 75 കോടിക്ക്‌ പിടിച്ചുകൊടുക്കാമോ എന്ന്‌ ചോദിക്കുന്നു. അങ്ങനെ കൊടുത്താല്‍ 20, 15 കോടി മന്ത്രിക്ക്‌ തരാമെന്നും പറയുന്നു. 15 കോടിയില്‍ കണ്ണുതള്ളിയ മന്ത്രി ഔദ്യോഗികപദവി ഉപയോഗിച്ച്‌ ടെന്‍ഡര്‍ പ്രസ്‌തുത കോണ്ട്രാക്‌ടറിനു നല്‍കുന്നു. ഈ ചിലവ്‌ സര്‍ക്കാരാണു വഹിക്കേണ്ടത്‌ എന്നതിനാല്‍ സര്‍ക്കാരിനു 25 കോടി രൂപ നഷ്ടം ! സര്‍ക്കാരിന്റെ കാശ്‌ ജനങ്ങളുടെ കാശായതിനാല്‍ ജങ്ങള്‍ക്കും 25 കോടി രൂപ നഷ്ടം .

അപ്പൊ ഇത്രയുമാണു കള്ളപ്പണത്തിന്റെ എനിക്കറിയാവുന്ന ശാസ്‌ത്രം .
ചുറ്റും കണ്ണോടിച്ചാല്‍ കള്ളപ്പണക്കാരെ കാണാനാവും . ഇന്നത്തെ വിവരാവകാശനിയമപ്രകാരം ആര്‍ക്കും ഒരാളുടെ സ്വത്ത്‌ വിവരം അറിയമെങ്കില്‍ ആ വിവരം സര്‍ക്കാരിനെ അറിയിക്കാം . ഇനി സര്‍ക്കാരിലും കള്ളപ്പണക്കാരുണ്ടെങ്കില്‍ ഭാവിയില്‍ അവരുടെ മക്കളെ പിടിക്കുക. !

1 comment:

  1. ദീപ്സേ!

    പുതിയ മേഖല കൊള്ളാം.

    ആശംസകൾ!

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...